News

Share

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ ​ഗംഭോയ് ​ഗ്രാമത്തിൽ നവജാത ശിശുവിനെ പാടത്ത് ജീവനോടെ കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. പിതാവായ ഷൈലേഷ് ബജാനിയയെ മെഹ്‌സാനയിലെ കാഡിക്ക് സമീപത്ത് നിന്നും അമ്മ മഞ്ജുളയെ ഗാന്ധിനഗർ ജില്ലയിലെ മാൻസയിൽ നിന്നുമാണ് പിടികൂടിയത്.
ഏഴരമാസമായപ്പോഴാണ് മഞ്ജുള കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന് ആരോഗ്യം കുറവായതിനാൽ ചികിത്സാ ചെലവ് താങ്ങാൻ കഴിയില്ലെന്ന് ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. എന്നാൽ കുഞ്ഞ് പെണ്ണായതിനാൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നി​ഗമനം.ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പാടത്ത് പണിക്കെത്തിയ ഹിതേന്ദ്ര സിൻഹയെന്ന കർഷകനാണ് മണ്ണിലെ ഇളക്കം ശ്രദ്ധിച്ചത്. കമ്പ് കൊണ്ട് മണ്ണ് നീക്കി നോക്കിയപ്പോൾ കുഞ്ഞു പാദങ്ങൾ കണ്ടു. ഉടനെ തൊട്ടടുത്ത് ജോലി ചെയ്തിരുന്ന ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരെ വിളിച്ചു വരുത്തി കുഞ്ഞിനെ പുറത്തെടുത്തു ഹിമ്മത് നഗറിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
മാതാപിതാക്കളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയും അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. ചാമുണ്ഡ നഗറിൽ നിന്ന് ഗർഭിണിയായ സ്ത്രീയെയും അവരുടെ ഭർത്താവിനെയും വ്യാഴാഴ്ച രാവിലെ മുതൽ കാണാതായതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), 317 (കുട്ടിയെ ഉപേക്ഷിക്കൽ), 447 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Latest News

Loading..