News

Share

ഭര്‍തൃപീഡനം; നാല് മക്കളെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭര്‍തൃപീഡനം; നാല് മക്കളെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം യുവതി ജീവനൊടുക്കി
ഭര്‍ത്താവിന്‍റെ മാനസിക പീഡനത്തെ തുടര്‍ന്ന് 4 മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി ജീവനൊടുക്കി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശി ജീതറാമിന്റെ ഭാര്യ ഊർമിളയാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മക്കളായ ഭാവന (8), വിക്രം (5), വിമല (3), മനീഷ് (2) എന്നിവരെയാണ് ധാന്യം സൂക്ഷിക്കുന്ന വീപ്പയിലടച്ച് ശ്വാസംമുട്ടിച്ച് കൊന്നത്. ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.കുട്ടികളെയും ഊർമിളയേയും കാണാത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്. ഭർത്താവിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്നാണ് ഊര്‍മിള മക്കളെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയതെന്ന്  ബന്ധുക്കൾ ആരോപിച്ചു. ജീതറാം ഊർ‌മിളയുമായിപതിവായി വഴക്കിട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചതായി മാന്‍ഡലി പൊലീസ് അറിയിച്ചു.അഞ്ച് മൃതദേഹങ്ങളും പോലീസ് കല്യാൺപുരി മോർച്ചറിയിലേക്ക് മാറ്റി. “അവളുടെ ഭർത്താവ് എന്റെ മരുമകളെയും മക്കളെയും കൊന്നു. എന്റെ മരുമകൾക്കും അവളുടെ മക്കൾക്കും നീതി ലഭ്യമാക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,”- ഊര്‍മിളയുടെ അമ്മാവന്‍ ദുർഗാറാം പറഞ്ഞു.

Latest News

Loading..